പ്രായപൂർത്തിയാകാത്ത കത്രികക്കണ്ണുകൾ സിനിമക്കാരെ സിനിമ പഠിപ്പിക്കുന്ന സെൻസർബോർഡിനെതിരെ മലയാളസിനിമയും പോരാട്ടത്തിനിറങ്ങുകയാണ്. സിനിമയ്ക്കുമാത്രമായി വേണോ ഒരു സെൻസർഷിപ്പ്? ഒരാലോചന......
സെൻസർഷിപ്പ് എന്നുകേൾക്കുമ്പോൾ ചരിത്രം മറന്നിട്ടില്ലാത്ത ആർക്കും പെട്ടെന്ന് ഓർമയിലേക്കെത്തുക അടിയന്തരാവസ്ഥയായിരിക്കും. പത്രങ്ങൾപോലും സെൻസർഷിപ്പിന്റെ തിക്തഫലങ്ങൾ എന്തെന്നറിഞ്ഞ കാലമായിരുന്നു അത്. മാധ്യമങ്ങൾ അന്നനുഭവിച്ച ദുരവസ്ഥ ഇന്നും അനുഭവിച്ചുകൊണ്ടേയിരിക്കുന്നു ഇന്ത്യൻ സിനിമ.. അവിടെ എന്നും അടിയന്തരാവസ്ഥതന്നെയാണ്.......
ലോകത്ത് ഏറ്റവും കൂടുതൽ സിനിമനിർമിക്കുന്ന രാഷ്ട്രത്തിന് അത്രതന്നെ അളവിൽ വിശ്വാസമില്ലാത്തത് സിനിമകളെയാണ്. മറ്റൊരു മാധ്യമത്തിലും ഇല്ലാത്തവണ്ണം സിനിമയ്ക്കുമേൽമാത്രം സെൻസർബോർഡിന്റെ കത്രികക്കണ്ണുകൾ നിതാന്തമായി നോട്ടമിട്ടിരിക്കുന്നു. നമ്മുടെ ജനതയ്ക്ക് എന്നാണ് പ്രായപൂർത്തിയാവുക?
അടിയന്തരാവസ്ഥക്കാലത്താണ് പി.എ. ബക്കർ ‘കബനീനദി ചുവന്നപ്പോൾ’ (1975) എടുത്തത്. ആ സിനിമയ്ക്ക് സംസ്ഥാനസർക്കാറിന്റെ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള പുരസ്കാരവും മികച്ച സംവിധായകനുള്ള പുരസ്കാരവും കിട്ടിയപ്പോൾ അന്നത്തെ സൂപ്പർതാരം പ്രേംനസീർതന്നെയായിരുന്നു അതിനെതിരെ പരസ്യമായി രംഗത്തുവന്നത്. ‘‘തലവെട്ടിസിനിമയ്ക്ക് സർക്കാർ പുരസ്കാരമോ?’ എന്നായിരുന്നു പ്രേംനസീർ ഉന്നയിച്ച ചോദ്യം. സിനിമ രാഷ്ട്രീയംസംസാരിച്ചതിലുള്ള അസഹിഷ്ണുതയായിരുന്നു അതിലൂടെ പുറത്തുവന്നത്. എന്നാൽ, അടിയന്തരാവസ്ഥക്കാലത്തുപോലുമില്ലാത്തതരം അസഹിഷ്ണുതയാണ് ഇന്ന് സെൻസർബോർഡിൽനിന്ന് സിനിമയ്ക്കുണ്ടായിക്കൊണ്ടിരിക്കുന്നത്. ദേശവ്യാപകമായി ചലച്ചിത്രപ്രവർത്തകരെ അത് സെൻസർബോർഡുമായുള്ള ഏറ്റുമുട്ടലിന്റെ പാതയിലേക്കെത്തിച്ചുകൊണ്ടിരിക്കയാണ്.
‘ഉഡ്ത പഞ്ചാബ്’ പുറത്തിറക്കണമെങ്കിൽ 89 കട്ടുകളാണ് സെൻസർബോർഡ് നിർദേശിച്ചത്. അതിനെതിരെ ബോളിവുഡ് ഒന്നടങ്കം രംഗത്തെത്തി. ഒടുവിൽ വിഷയം കോടതികയറിയപ്പോൾ ഒരു കട്ടുമാത്രംമതിയെന്നുപറഞ്ഞ് ബോംബെ ഹൈക്കോടതി സിനിമയ്ക്ക് പ്രദർശനാനുമതി നൽകി. വെട്ടിമുറിക്കാത്ത 88 ഇനങ്ങൾകണ്ട് ഇന്ത്യയിലൊരിടത്തും ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങളുണ്ടായതായി ഇതുവരെയും കണ്ടെത്തപ്പെട്ടിട്ടില്ല. അപ്പോൾ സെൻസർ ബോർഡ് ചെയർമാൻ പങ്കജ് നിഹലാനിയുടെ കത്രികസംഘം ആ സിനിമയോട് ചെയ്തതെന്താണെന്നാണ് പൊതുസമൂഹം വിചാരിക്കേണ്ടത്?......
ബോളിവുഡിലെ കരുത്തരായ അനുരാഗ് കശ്യപും ഏക്ത കപൂറുമൊക്കെ പിന്നണിയിലുള്ള ‘ഉഡ്ത പഞ്ചാബ്’ ടീമിന് ഏത് കോടതിയും കയറാൻ കഴിയും. എന്നാൽ, അങ്ങനെ പണംകൊണ്ടും പദവികൊണ്ടും കോടതികളിൽ ഏറ്റുമുട്ടാനുള്ള ശേഷിയില്ലാത്ത പാവം സിനിമക്കാർക്ക് വഴങ്ങുകയേ വഴിയുള്ളൂ. ജയൻ ചെറിയാന്റെ, ലോകമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ‘പപ്പീലിയോ ബുദ്ധ’തന്നെ നോക്കുക. ഇന്ത്യയിൽ ആ സിനിമ മുറിവേറ്റനിലയിലാണ് നാം കണ്ടത്. എന്നാൽ, ഇന്റർനെറ്റിൽ അത് മുഴുവനായും കാണാം. ജയന്റെ പുതിയ സിനിമയായ ‘ക ബോഡി സ്കേപ്സി’ന് സെൻസർബോർഡ് ഇനിയും അനുമതി കൊടുത്തിട്ടില്ല. 1952-ലെ സിനിേമാട്ടോഗ്രാഫ് ആക്ട് അനുസരിച്ച് തിരുവനന്തപുരം മേഖലാ സർട്ടിഫിക്കേഷൻ ഓഫീസർ സിനിമയെ മേൽക്കമ്മിറ്റിക്ക് വിട്ടിരിക്കയാണ്.
ബോളിവുഡിലെ കരുത്തരായ അനുരാഗ് കശ്യപും ഏക്ത കപൂറുമൊക്കെ പിന്നണിയിലുള്ള ‘ഉഡ്ത പഞ്ചാബ്’ ടീമിന് ഏത് കോടതിയും കയറാൻ കഴിയും. എന്നാൽ, അങ്ങനെ പണംകൊണ്ടും പദവികൊണ്ടും കോടതികളിൽ ഏറ്റുമുട്ടാനുള്ള ശേഷിയില്ലാത്ത പാവം സിനിമക്കാർക്ക് വഴങ്ങുകയേ വഴിയുള്ളൂ. ജയൻ ചെറിയാന്റെ, ലോകമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ‘പപ്പീലിയോ ബുദ്ധ’തന്നെ നോക്കുക. ഇന്ത്യയിൽ ആ സിനിമ മുറിവേറ്റനിലയിലാണ് നാം കണ്ടത്. എന്നാൽ, ഇന്റർനെറ്റിൽ അത് മുഴുവനായും കാണാം. ജയന്റെ പുതിയ സിനിമയായ ‘ക ബോഡി സ്കേപ്സി’ന് സെൻസർബോർഡ് ഇനിയും അനുമതി കൊടുത്തിട്ടില്ല. 1952-ലെ സിനിേമാട്ടോഗ്രാഫ് ആക്ട് അനുസരിച്ച് തിരുവനന്തപുരം മേഖലാ സർട്ടിഫിക്കേഷൻ ഓഫീസർ സിനിമയെ മേൽക്കമ്മിറ്റിക്ക് വിട്ടിരിക്കയാണ്.
ഫ്രാൻസിലെ നീസ് ഇന്റർനാഷണൽ ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കും സിനിേമാട്ടോഗ്രാഫിക്കും ഒൗദ്യോഗിക നോമിനേഷൻ ലഭിച്ച സൈജോ കണ്ണനായക്കലിന്റെ ‘കഥകളി’ എന്ന സിനിമയ്ക്കും ഇപ്പോൾ തിരുവനന്തപുരം റീജണൽ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരിക്കയാണ്. നട്ടെല്ലിന്റെ ചലനം കുറഞ്ഞുവരുന്ന ആങ്കൈലോസിങ് സ്പോണ്ടിലൈറ്റിസ് രോഗബാധിതനായ സംവിധായകൻ പക്ഷേ, ഇക്കാര്യത്തിൽ നട്ടെല്ലുവളയ്ക്കാതെ പോരാടാനാണ് തീരുമാനിച്ചിട്ടുള്ളത്. കഥകളിവേഷം അഴിച്ചുവെച്ച് നായകൻ നഗ്നനായി നടന്നുപോകുന്ന ക്ലൈമാക്സ് ദൃശ്യം കട്ടുചെയ്യണമെന്നാണ്സെൻസർബോർഡിന്റെ ആവശ്യം. സംവിധായകരുടെ സംഘടനയായ ഫെഫ്കയിൽ അംഗമല്ലാതിരുന്നിട്ടുപോലും ഇതിനെതിരെ മലയാളസിനിമയിലെ സംവിധായകർ തിരുവനന്തപുരത്ത് കോടതിക്കകത്തും പുറത്തുമായി പ്രക്ഷോഭത്തിന്റെ പാതയിലാണ്.
ലോകസിനിമയുടെ പരിണാമഗതികളെക്കുറിച്ച് ഒരുവിധ ധാരണയുമില്ലാത്തവരാണ് രാഷ്ട്രീയനിയമനങ്ങളിലൂടെ സെൻസർബോർഡിലെത്തി സിനിമയ്ക്ക് കത്രികവെക്കുന്നത് എന്നതാണ് ദയനീയം. ആ നിലയ്ക്ക് ഫെഫ്ക ഏറ്റെടുത്ത ഈ സമരത്തിന്റെ പ്രതീകാത്മകമൂല്യം വളരെ വലുതാണ്. സിനിമയിലെ സർഗാത്മകതയുടെ നിലനില്പിനായുള്ള പോരാട്ടംതന്നെയാണത്.
‘ഉഡ്ത പഞ്ചാബ്’ പുറത്തിറക്കണമെങ്കിൽ 89 കട്ടുകളാണ് സെൻസർബോർഡ് നിർദേശിച്ചത്. അതിനെതിരെ ബോളിവുഡ് ഒന്നടങ്കം രംഗത്തെത്തി. ഒടുവിൽ വിഷയം കോടതികയറിയപ്പോൾ ഒരു കട്ടുമാത്രംമതിയെന്നുപറഞ്ഞ് ബോംബെ ഹൈക്കോടതി സിനിമയ്ക്ക് പ്രദർശനാനുമതി നൽകി. വെട്ടിമുറിക്കാത്ത 88 ഇനങ്ങൾകണ്ട് ഇന്ത്യയിലൊരിടത്തും ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങളുണ്ടായതായി ഇതുവരെയും കണ്ടെത്തപ്പെട്ടിട്ടില്ല. അപ്പോൾ സെൻസർ ബോർഡ് ചെയർമാൻ പങ്കജ് നിഹലാനിയുടെ കത്രികസംഘം ആ സിനിമയോട് ചെയ്തതെന്താണെന്നാണ് പൊതുസമൂഹം വിചാരിക്കേണ്ടത്.
ബോളിവുഡിലെ കരുത്തരായ അനുരാഗ് കശ്യപും ഏക്ത കപൂറുമൊക്കെ പിന്നണിയിലുള്ള ‘ഉഡ്ത പഞ്ചാബ്’ ടീമിന് ഏത് കോടതിയും കയറാൻ കഴിയും. എന്നാൽ, അങ്ങനെ പണം...
കൊണ്ടും പദവികൊണ്ടും കോടതികളിൽ ഏറ്റുമുട്ടാനുള്ള ശേഷിയില്ലാത്ത പാവം സിനിമക്കാർക്ക് വഴങ്ങുകയേ വഴിയുള്ളൂ. ജയൻ ചെറിയാന്റെ, ലോകമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ‘പപ്പീലിയോ ബുദ്ധ’തന്നെ നോക്കുക. ഇന്ത്യയിൽ ആ സിനിമ മുറിവേറ്റനിലയിലാണ് നാം കണ്ടത്. എന്നാൽ, ഇന്റർനെറ്റിൽ അത് മുഴുവനായും കാണാം .
ജയന്റെ പുതിയ സിനിമയായ ‘ക ബോഡി സ്കേപ്സി’ന് സെൻസർബോർഡ് ഇനിയും അനുമതി കൊടുത്തിട്ടില്ല. 1952-ലെ സിനിേമാട്ടോഗ്രാഫ് ആക്ട് അനുസരിച്ച് തിരുവനന്തപുരം മേഖലാ സർട്ടിഫിക്കേഷൻ ഓഫീസർ സിനിമയെ മേൽക്കമ്മിറ്റിക്ക് വിട്ടിരിക്കയാണ്.
ഫ്രാൻസിലെ നീസ് ഇന്റർനാഷണൽ ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കും സിനിേമാട്ടോഗ്രാഫിക്കും ഒൗദ്യോഗിക നോമിനേഷൻ ലഭിച്ച സൈജോ കണ്ണനായക്കലിന്റെ ‘കഥകളി’ എന്ന സിനിമയ്ക്കും ഇപ്പോൾ തിരുവനന്തപുരം റീജണൽ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരിക്കയാണ്. നട്ടെല്ലിന്റെ ചലനം കുറഞ്ഞുവരുന്ന ആങ്കൈലോസിങ് സ്പോണ്ടിലൈറ്റിസ് രോഗബാധിതനായ സംവിധായകൻ പക്ഷേ, ഇക്കാര്യത്തിൽ നട്ടെല്ലുവളയ്ക്കാതെ പോരാടാനാണ് തീരുമാനിച്ചിട്ടുള്ളത്. കഥകളിവേഷം അഴിച്ചുവെച്ച് നായകൻ നഗ്നനായി നടന്നുപോകുന്ന ക്ലൈമാക്സ് ദൃശ്യം കട്ടുചെയ്യണമെന്നാണ് സെൻസർബോർഡിന്റെ ആവശ്യം. സംവിധായകരുടെ സംഘടനയായ ഫെഫ്കയിൽ അംഗമല്ലാതിരുന്നിട്ടുപോലും ഇതിനെതിരെ മലയാളസിനിമയിലെ സംവിധായകർ തിരുവനന്തപുരത്ത് കോടതിക്കകത്തും പുറത്തുമായി പ്രക്ഷോഭത്തിന്റെ പാതയിലാണ്.
ലോകസിനിമയുടെ പരിണാമഗതികളെക്കുറിച്ച് ഒരുവിധ ധാരണയുമില്ലാത്തവരാണ് രാഷ്ട്രീയനിയമനങ്ങളിലൂടെ സെൻസർബോർഡിലെത്തി സിനിമയ്ക്ക് കത്രികവെക്കുന്നത് എന്നതാണ് ദയനീയം. ആ നിലയ്ക്ക് ഫെഫ്ക ഏറ്റെടുത്ത ഈ സമരത്തിന്റെ പ്രതീകാത്മകമൂല്യം വളരെ വലുതാണ്. സിനിമയിലെ സർഗാത്മകതയുടെ നിലനില്പിനായുള്ള പോരാട്ടംതന്നെയാണത്.
നിയമം 1952-ലേതുതന്നെയാണെങ്കിലും 1983-ലെ പരിഷ്കാരങ്ങളുടെ ഭാഗമായി സെൻസർബോർഡല്ല സർട്ടിഫിക്കേഷൻ സംവിധാനമാണ് യഥാർഥത്തിൽ ഇപ്പോൾ നിലവിലുള്ളത്. ആ കമ്മിറ്റിക്ക് അവരുടെമുമ്പാകെവരുന്ന സിനിമകൾ പ്രായപൂർത്തിയായവർക്കുമാത്രമാണോ അല്ലയോ എന്നുവ്യക്തമാക്കി ‘എ’, ‘യു’ എന്നീ സർട്ടിഫിക്കറ്റുകളും നൽകാനേ അധികാരമുള്ളൂ. ഇവിടെ നയങ്ങളുടെ ദുർവ്യാഖ്യാനം നടത്തിയാണ് സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ സിനിമയ്ക്കുമേൽ കത്രികവെക്കുന്നതെന്ന് സംവിധായകനും ഫെഫ്ക നയരൂപവത്കരണസമിതി ചെയർമാനുമായ ബി. ഉണ്ണികൃഷ്ണൻ പറയുന്നു. സെൻസർഷിപ്പ് ഒരുകാലത്തും സിനിമയ്ക്ക് ഗുണംചെയ്തിട്ടില്ലെന്ന് അതിന്റെ ആവശ്യകതയെ ചോദ്യംചെയ്തുകൊണ്ട് വിഖ്യാതസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എടുത്ത നിലപാട് രാജ്യം ശ്രദ്ധിക്കേണ്ടതുണ്ട്. എന്തിന് സിനിമയ്ക്കുമാത്രം ഈ സെൻസർ സംവിധാനം എന്നുചിന്തിക്കാൻ സമയമായെന്നാണ് ഈ സംഭവവികാസങ്ങൾ ഓർമിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയുടെ തുടക്കകാലത്ത് 1926-ലാണ് ബ്രിട്ടീഷുകാർ നമ്മുടെ രാജ്യത്ത് സെൻസർ ബോർഡിന് രൂപംകൊടുത്തത്. മദ്രാസ്, ബോംബെ, കൽക്കട്ട, ലാഹോർ, റങ്കൂൺ എന്നിവിടങ്ങളിലെ പോലീസ് മേധാവികൾക്കായിരുന്നു സിനിമയിലെ അക്രമവും അശ്ലീലവും കണ്ടുപിടിക്കാനുള്ള ചുമതല. അതിന്റെ രാഷ്ട്രീയം വ്യക്തമായിരുന്നു. ബ്രിട്ടീഷ്ഭരണത്തിനെതിരെയുള്ള ശബ്ദങ്ങൾതന്നെയായിരുന്നു അക്രമവും അശ്ലീലവും. സ്വാതന്ത്ര്യസമരം ‘അക്രമവും അശ്ലീലവു’മായിരുന്നു അന്ന്. ബ്രിട്ടീഷുകാരും ആ പോലീസ് മേധാവികളും പോയ്മറഞ്ഞെങ്കിലും പഴയ ബ്രിട്ടീഷ്നയങ്ങൾതന്നെയാണ് 1952ലെ സിനിേമാട്ടോഗ്രാഫ് ആക്ടിലും പിന്തുടർന്നതെന്ന് സ്വതന്ത്രഭാരതത്തിലെ സെൻസർബോർഡുമായുള്ള സിനിമയുടെ ഏറ്റുമുട്ടലിന്റെ ചരിത്രം ഓർമപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയത്തിൽ മുങ്ങിനിൽക്കുന്ന ഒരു ജനതയുടെ സിനിമ എങ്ങനെ, എത്രമാത്രം അരാഷ്ട്രീയമായിരിക്കുന്നു എന്ന വസ്തുതതന്നെ ഇതിന്റെ തെളിവാണ്. രാഷ്ട്രീയം സംസാരിക്കുമ്പോൾ സെൻസർബോർഡിനെ ഭയന്ന് വിറയ്ക്കുന്ന സിനിമയാണ് നമുക്കുള്ളത്.
‘അശ്ലീലം എന്ന സങ്കല്പംതന്നെ ഹിറ്റ്ലറിന്റെയോ സ്റ്റാലിന്റെയോ നിഘണ്ടുവിനുമാത്രം ചേരുന്ന വാക്കാണ്’ എന്ന ലോകപ്രശസ്ത യുഗോസ്ലാവ്യൻ സംവിധായകൻ റൂസൻ മക്വജേവിന്റെ നിലപാട് സിനിമയിലെ അശ്ലീലത്തെ പുനർനിർവചിക്കാൻ പ്രേരണനൽകുന്നതാണ്. സിനിമയ്ക്കുമേൽമാത്രം സെൻസർഷിപ്പ് നിലനിൽക്കുന്നതിൽ പത്രങ്ങളും ടെലിവിഷനുമടക്കമുള്ള മറ്റുമാധ്യമമേഖലകൾ സ്വസ്ഥമായിരിക്കുന്നത് അപകടകരമാണ്. എപ്പോൾവേണമെങ്കിലും അത് മറ്റുമാധ്യമങ്ങളിലേക്കും പടർന്നുപിടിക്കാനുള്ള സാധ്യതയുണ്ട്. അടിയന്തരാവസ്ഥയുടെ അനുഭവം രാജ്യത്തെ അത് പഠിപ്പിച്ചിട്ടുണ്ടെന്നത് മറക്കരുത്.
നമ്മുടെ രാജ്യത്തെ ഭരണഘടനയനുസരിച്ചാണ് പത്രങ്ങളും ടെലിവിഷൻചാനലുകളും ഇന്റർനെറ്റുമടക്കമുള്ള മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. പരിധിലംഘിച്ചാൽ കോടതിക്കും പോലീസിനും നടപടിയെടുക്കാൻ നിയമമുണ്ട്. സിനിമയ്ക്കും അതുപോലുള്ള പ്രവർത്തനസ്വാതന്ത്ര്യം അതിന്റെ സർഗാത്മകവികസനത്തിന് അനിവാര്യമാണ്. ലോകസിനിമയും ലോകവും മാറിയെന്ന് സെൻസർബോർഡും അതിനെ നിലനിർത്തുന്ന രാജ്യത്തെ സംവിധാനങ്ങളും തിരിച്ചറിയേണ്ടതുണ്ട്. ജനാധിപത്യത്തെ നവീകരിക്കലാണത്. നാം എന്തുകാണണം, എന്തുചിന്തിക്കണം എന്ന് മുൻകൂട്ടി തയ്യാറാക്കപ്പെടുന്ന, മുകളിൽനിന്ന് നിയന്ത്രിക്കപ്പെടുന്ന ഒരു ഓർവേലിയൻ കാലം മറികടക്കാനായെങ്കിലേ നമ്മുടെ ജനതയ്ക്ക് പ്രായപൂർത്തിയാവൂ. ജനതയെ വിശ്വസിക്കാത്ത ഭരണകൂടങ്ങളെ തിരിച്ച് ജനത വിശ്വസിക്കുമെന്ന് കരുതാനാവില്ല. അടിമുടി കള്ളത്തരംകാട്ടുന്ന ഒരു സമൂഹമേ അത്തരമൊരു സാഹചര്യത്തിൽ പിറവിയെടുക്കൂ. അതാർക്കും അഭികാമ്യമാകില്ല.